Thursday, September 10, 2020


വാടാത്തോരാ പൂഷ്പം


വെയിലേറ്റ് വാടാത്തോരാ പൂവിന്റെ
സൌകുമാര്യം കണ്ടു ഞാൻ നിന്നു
സുഗന്ധമ്മയ്  അവളെൻ ജീവന്റെ
പതിയായി മാറിയ കാലവും ഞാനോർത്തു

മഴയുടെ തണലിന്നായി ഏറെ കൊതിച്ചൊരാ
പൂവിനെ എൻ ഹൃദയമാം തണലിൽ 
അവൾ‌ പോലുമറിയാതെ കാത്തു വേച്ചൊരാ
സ്നേഹമാം നദിയുടെ ഒള്ളത്തിൽ തണലേകി

പുതു മണ്ണിൻ ഗന്ധമുള്ളരാ മഴയുടെ താളത്തിൽ 
എന്നുമ്മവൾ എൻറ്റെത് മാത്രമായ് മറിയൊരാ
മേട മാസത്തിലെ രാവും ഞാൻ ഓർത്തു
കുളിർമഴയുള്ളൊരാ രാവിൽ എൻ കരം പിടിച്ചവൾ

മഴയുടെ മധുരമാം താളത്തിൽ എൻ ഹൃദയത്തിൻ
സ്നേഹമാം നദിയുടെ ഓളമായ്‌ മറിയൊരാ നാൾമുതൽ 
എൻ ഹൃദയത്തിൻ താളമായ്‌ മാറിയവൾ എന്റെ 
ഹൃദയത്തിൻ ശിശിരവും വർഷവും വേനലുമ്മായവൾ‌ മാറി

കൊതിയോടെ നോക്കി നിന്നൊരു പുഷ്പത്തെ എൻ 
ഹൃദയത്തിൻ പാതിയായ്‌ വാടാതെ സൂക്ഷിപ്പൂ ഞാനിന്നും...

 

ശലഭജെന്മങ്ങൾ


ഒരു പിടിയും തരാതെ  പറന്നു പോകുന്നോരാ 
ശലഭജെന്മങ്ങൾ ചിലതുണ്ടീ വിണ്ണിൽ 

അരികിലായ് വന്നു നിന്നേറെ   മോഹങ്ങള്‍ 
നൽകി പറന്നു പൊകുന്നൊരീ ശലഭ ജെന്മങ്ങളിൽ 
ചിലതെങ്കിലും അഴകാർന്നൊരാ ചിറകറ്റു വീഴുന്നതും 
നോക്കി നിലക്കാറുണ്ടീ വിണ്ണിൽ നമ്മൾ

വർണ്ണ ചിറകാർന്നവയീ വിണ്ണിൽ പാറുമ്പോൾ
നോക്കി നില്പ്പത്തിന്നേറെ പേരുണ്ടാം  ചുറ്റിലും 
ചിറകറ്റു വീഴുന്നൊരാ നേരം ഒരിമ 
നോക്കുവാൻ പോലും സമയമില്ലത്തൊടുന്നുണ്ടാകം 
സമയമാം തോണിതന്നിലെ യാത്രക്കാർ നമ്മൾ