Sunday, June 8, 2014



അവൾ അറിയാതെ





ഇന്ന് അവളുടെ കണ്ണുകളിൽ എന്നത്തെക്കാളും തേജസ്സു തോനുന്നുണ്ടായിരുന്നു. ജീവിതത്തിൽ തൻ എവിടെയോക്കയോ എത്തി എന്നതിന്റെ ഒരു ആത്മവിശ്വാസം ആക്കാം അതും അല്ലെങ്കിൽ താൻ ഒരിക്കലും ആഗ്രഹിക്കാതെ തന്നെ തേടി വന്ന പുരസ്കാരത്തിന്റെ  സന്തോഷം ആകാം അതും തൻറെ ആദ്യ പുസ്തകത്തിനു തന്നെ . എന്നാൽ പുരസ്ക്കാര ധാന ചടങ്ങിനു പോകുന്നതിനുഇടയിലും ഒരു പേടി അവളുടെ മനസ്സിൽ നിഴലിക്കുന്നുണ്ടായിരുന്നു എങ്ങനെ താൻ എല്ലാപേരുടെയും മുന്നിൽ ചെന്നു നില്ക്കും തന്നോട് സംസാരിക്കാൻ ആവശ്യപെട്ടാൽ താൻ എന്ത് സംസാരിക്കും എന്നൊക്കെ ആയിരുന്നു അവളുടെ മനസ്സിലെ ചിന്തകൾ. അവൾ വളരെ പണിപെട്ട് തന്റെ മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി.  അധികം ആരും അവിടെ ഉണ്ടാകില്ല തന്നോട് ആരും ഒന്നും സംസാരിക്കാൻ അവശ്യ പെടില്ലായിരിക്കാം. പിന്നെ തനിക്കു പരിചയം ഉള്ള ആരും തന്നെ അവിടെ ഉണ്ടയിക്കില്ല. ഈ ചിന്തകൾക്കൊക്കെ ഒടുവിലൽ അവൾ ആ വേദിയിൽ ചെല്ലുംപ്പോൾ അവളെ കാത്തു എല്ലപരും ആ വേദിക്ക് മുന്നിൽ നില്പ്പുണ്ടായിരുന്നു .


അവൾ പലപ്പോളും തന്റെ കഥകളിൽ പറഞ്ഞിരുന്നത് പോലുള്ള ഒരു നിമിഷം ആയിരുന്നു അത്. "ഒരു സന്ധ്യാ സമയം ചെറിയ രീതിയിൽ ചാറ്റൽ മഴ പെയുന്നുണ്ടായിരുന്നു. അസ്തമയ സൂര്യന്റെ രഷ്മികൾ ഭൂമിയെ വന്ദിച്ചു പടി ഇറങ്ങുന്ന നിമിഷം. എവിടെനിന്നോ പെയ്തു വീഴുന്ന മഴത്തുള്ളികളെ  തട്ടി ചിതറിച്ചു കൊണ്ട് കടന്നു വരുന്ന മന്തമാരുതൻ". അവൾ ഒരുനിമിഷം അവിടെ കണ്ണടച്ചു മൌനമായി നിന്നു. അതുവരെ  കിട്ടാതെ ഇരുന്ന ഒരു ആത്മവിശ്വാസം  എവിടെ നിന്നോ കിട്ടിയതു  പോലെ അവൾക്കു തോന്നി.അവൾ ആ വേദിയിലേക്കു നടന്നു തനിക്കു അറിയാവുന്നവരായി അധികം ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അവൾ തൻറെ സീറ്റിൽ ചെന്നിരുന്നു പലരും അവളുടെ കഥയുടെ അഭിപ്രായം വന്നു പറയാൻ തുടങ്ങി എന്തെന്നില്ലാത്ത സന്ധോഷം അവൾക്കു തോന്നി കാരണം താൻ ഒരിക്കല്പോലും ഈ കഥ എഴുതുമ്പോൾ മനസ്സിൽ പോലും  കരുതിയിരുന്ന ഒരു കാര്യം ആയിരുന്നില്ല ഇതൊന്നു. അവൾ അറിയാതെ അവളുടെ ശ്രദ്ധ താൻ ഒരിക്കൽ പോലും മനസ്സുകൊണ്ട് കാണരുത് എന്ന് കരുതിയ ഒരാളിലേക്കു ചെന്ന് പതിക്കുകയായിരുന്നു. അവൾ അയാളത്തനെ കുറേ നേരം നോക്കികൊണ്ട്‌ ഇരുന്നു. അതിനടയിൽ ആരൊക്കെയോ അവളോട്‌ സംസാരിക്കുന്നുണ്ടായിരുന്നു .പക്ഷേ ആ സംസാരം ഒന്നു അവൾ കേൾക്കുന്നേ  ഉണ്ടായിരുന്നില്ല. 


അവളുടെ ചിന്തയിൽ അയാളുടെ ഓർമ്മകൾ പതിയെ നിറയുകയായിരുന്നു. ഒരിക്കൽ താൻ പോലും അറിയാതെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആ മനുഷ്യനെ പറ്റിയുള്ള ചിന്തകൾ അവളുടെ മനസ്സിലൂടെ അവൾ അറിയാതെ കടന്നു പോകുകയായിരുന്നു. അവളുടെ നിറമാർന്ന കലാലയ ജീവിതത്തിനിടയിൽ കടന്നു വന്ന ആ മനുഷ്യൻ അവളുടെ ജീവിതം തന്നെ പിൽക്കാലത്ത് ഒരുപാടു മാറ്റി മറിക്കുകയായിരുന്നു. അവൾ തൻറെ ഒരു യാത്രക്കിടയിൽ പരിചയപ്പെട്ടത്തായിരുന്നു ആ മനുഷ്യനെ. അതുപിന്നിട് സൗഹൃദം ആയി. ആ സൗഹൃദം എപ്പോളോ അവൾ പോലും അറിയാതെ പ്രണയം ആയി മാറുകയായിരുന്നു. ഒന്ന് പറഞ്ഞാൽ  അവൾക്കു മാത്രം ആയിരുന്നു അതു ഒരു പ്രണയം പക്ഷേ അവനു അതു തൻ എന്നും പരിചയ പെട്ടു മറന്നു കളയുന്ന പെമ്പിള്ളേരിൽ  ഒരാൾ മാത്രം ആയിരുന്നു അവൾ. 


അതൊരു ജൂണ്‍ മാസം ആയിരുന്നു. അന്നു രാവിലെ എന്നത്തേയും പോലുള്ള  ഉള്ള ഒരു  ദിവസ്സം ആയിരുന്നു അവൾക്കു. പക്ഷെ എന്തെന്നില്ലാത്ത ഒരു സന്ധോഷം അവൾക്കു തോന്നിയിരുന്നു. തൻറെ ജോലിയുടെ ട്രെയിനിംഗ് കഴിയുന്ന ദിവസം ആയിരുന്നു അത്. അവസാന ദിവസ്സത്തെ ട്രെയിനിങ്ങും കഴിഞ്ഞ് ജോലിയുടെ ജോയിനിങ്ങ് ലെറ്ററും മേടിച്ചു അവൾ ആ ട്രെയിനിംഗ് സെന്ററിൽ നിന്നു തന്റെ സുഹൃത്തുക്കൾക്കൊപ്പം പടി ഇറങ്ങുമ്പോൾ അവളുടെ മനസ്സിൽ തൻറെ പ്രൊഫഷൻ അല്ലാതെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. അന്നത്തെ തൻറെ യാത്രക്കിടയിൽ അവൾ അവിചാരിതം ആയി ഒരാളെ പരിചയപ്പെട്ടു. ശെരിക്കു പറയുകയാണെങ്കിൽ ബസ്‌ യാത്രക്കിടയിൽ സ്വയം സമയം ചിലവാക്കാൻ അവൾ കണ്ടെത്തിയ സൗഹൃദം ആയിരുന്നു അതു. 


അവൾ വീടിലേക്കു വരാൻ ബസിൽ കയറുമ്പോൾ അധികം തിരക്കുണ്ടായിരുനില്ല. അതിൽ ഒരു സയിട് സീറ്റിൽ അവൾ ഇരുപ്പു ഉറപ്പിച്ചു. അടുത്ത് ആരൊക്കെയോ ഇരുപ്പുണ്ടായിരുന്നു അവൾ ആരെയും ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ബസിൽ കയറിയാൽ 5 മണിക്കൂർ വേണം അവൾക്കു വീട്ടിൽ എത്താൻ പതിവ് പോലെ അവൾ അവളുടെ ഉറക്കോം ആരംഭിച്ചു. പക്ഷെ ബസ്‌ പകുതി വഴി പിന്നിടുമ്പോളെക്കും ആരോ അവളുടെ മൊബൈലിൽ വിളിച്ചു, അവൾ എഴുന്നേറ്റു നോക്കുമ്പോൾ അവൾ  ഇരുന്ന സീറ്റിൽ ആരും ഉണ്ടായിരുന്നില്ല അവൾ ആ കാൾ അറ്റൻഡ് ചെയ്ത ശേഷം ആ സീറ്റിലെക്കു കൽ നിവർത്തി വെച്ച് ഉറങ്ങാൻ തുടങ്ങി. ആ ഉറക്കത്തിനിടയിൽ ആരോ അവളുടെ കാലിൽ തട്ടുന്നതു പോലെ അവൾക്കു തോന്നി. അവൾ എഴുന്നേറ്റു നോക്കുമ്പോൾ. അവൾ എഴുന്നേറ്റു നോക്കുമ്പോൾ ഏകദേശം ഒരു ഇരുപതു ഇരുപത്തഞ്ചു വയസ്സ് പ്രായം ഉള്ള ഒരാൾ. അവൾ എഴുന്നേറ്റു അയാളെ നോക്കി. താൻ അവിടെ ഇരുന്നോട്ടെ എന്ന് അയാൾ അവളോട്‌  ചോദിച്ചു. മനസ്സിൽ ഒര്പാട് ദേഷ്യം തോന്നി എങ്കിലും അവൾ ഒന്നും മിണ്ടാതെ തൻറെ കാൽ അവിടെ നിന്ന് മാറ്റികൊടുത്ത്‌.അയാൾ അവിടെ ഇരുന്നു പതിയെ പതിയെ അവർ പരസ്പരം സംസാരിക്കാൻ തുടങ്ങി.അങ്ങിനെ ആ യാത്രക്കൊടുവിൽ അവർ നല്ല സുഹൃത്തുക്കൾ ആയി മാറുകയായിരുന്നു. കാരണം മറ്റൊന്നായിരുനില്ല അയാൾ ഒരു ജേണലിസ്റ്റ് ആണെന്ന് അറിഞ്ഞപ്പോൾ അവൾക്കു തോന്നിയ ഒരു ആരാധന ആയിരുന്നു കാര്യം.


പിന്നിട് പലപ്പോളും അവർ തമ്മിൽ ഫോണ്‍ വിളിക്കുക പതിവായിരുന്നു. ആ സംസാരത്തിന് ഇടയിൽ എപ്പോളോ താൻ പോലും അറിയാതെ അവൾ അയാളെ സ്നേഹിച്ചു തുടങ്ങുകയായിരുന്നു. അങ്ങിനെ ഇരിക്കെ അവർ തമ്മിൽ ഒരു ദിവസ്സം കാണാൻ തിരുമാനിച്ചു. അയാൾ അവൾ വർക്ക്‌ ചെയുന്ന സ്ഥലത്ത് ചെലാം എന്നു സമ്മതിച്ചു. അയാൾ പറഞ്ഞത്തു പോലെ തന്നെ ആ വീക്ക്‌ എൻറ് അവളെ കാണാൻ ചെന്നു. അവർ ഒര്മിച്ചു കുറച്ചു ദൂരം നടക്കാൻ തിരുമാനിച്ചു. ചെറിയ രീതിയിൽ ചാറ്റൽ മഴ പെഴുന്നുണ്ടായിരുന്നു അവർ നടക്കാൻ തുടങ്ങുമ്പോൾ. കുറേ ദൂരം നടക്കുന്നതിനിടയിൽ ആ മഴയുടെ ശക്തി കൂടിക്കൊണ്ടേ ഇരുന്നു അവൾ അയാളുടെ കൈയില്‍ മുറുകെ പിടിച്ചു ആ മഴയിളുടെ കുറേ ദൂരം നടന്നു. ആ മഴയുടെ ശക്തി കൂടിയപ്പോൾ അവർ ഒരു പള്ളിയുടെ മുറ്റത്ത്‌ കയറി കുറേ നേരം നിന്നു. പിന്നെയും ആ മഴയുടെ ശക്തി കുറഞ്ഞപ്പോൾ അവർ നടക്കാൻ തുടങ്ങി. പിന്നിട് അവർ തമ്മിൽ കാണുന്നത്തു പതിവായി. മിക്കവാറും വീക്ക്‌ എൻട് അവൾ നാട്ടിൽ വന്നു തിരികെ പോകുമ്പോൾ അവൻ കൂടെ കാണാറ് പതിവായി. പിന്നെ എപ്പോലോക്കെയോ ആ പ്രണയം എല്ലാ അതിരുകളും വിടാൻ തുടങ്ങിയിരുന്നു.  പക്ഷെ എപ്പോളോ ഒരു തെറ്റി ദാരണയുടെ പേരിൽ. അയാൾ അവളെ ഒഴുവക്കുകയായിരുന്നു. പക്ഷെ അപ്പോളും അവൾ അയാളെ മറക്കാൻ  കൂട്ടാക്കിയില്ല. തന്നെ എന്നെങ്കിലും അയാൾ തിരിച്ചറിയും എന്ന് അവൾ കരുതി. 


പക്ഷെ പലപ്പോളും അവൾ മനസ്സിൽ കരുതിയത്തിനും അപ്പുറത്തേക്ക് കാര്യങ്ങൾ അവളുടെ കൈ വിട്ടു പോകുകയായിരുന്നു. അവൾ പലപ്പോളും അവനോടു അതിനെ പറ്റി സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ അവൻ സംസാരിച്ചു തുടങ്ങുമ്പോൾ അവൾ വെറും ഒരു  കേൾവിക്കരിയായി മാറുകയായിരുന്നു. പിന്നിട് എപ്പോളോ അവളുടെ ശ്രദ്ധ അവളുടെ പ്രൊഫഷല്‍ മാത്രം ആയി മാറുകയായിരുന്നു. പിന്നിട് അവനോടു സംസാരിക്കാൻ പോലും അവൾക്കു പേടി ആയി മാറുകയായിരുന്നു. പലപ്പോളും അവനെ വിളിച്ചാൽ ഒന്നും  സംസാരിക്കാതെ വെറും സുഖ അന്വേഷണം മാത്രം ആയി മാറുകയായിരുന്നു. ഈ സംസാരത്തിന് ഒടുവിൽ ഒരു ദിവസ്സം അവൻ അവളോടു പറഞ്ഞു എനിക്ക് നിന്നോട് ഉള്ള റിലേഷന്‍ തുടർന്നു കൊണ്ട് പോകാൻ താൽപര്യം ഇല്ല എന്ന്. പക്ഷെ അതു കേട്ടിട്ടും അവൾക്കും ഒന്നും തോന്നിയിരുന്നില്ല. കാരണം മറ്റൊന്നായിരുന്നില്ല അത് അവൾ എപ്പോളോക്കെയോ അവനിൽ നിന്നു പ്രതിക്ഷിച്ചിരുന്ന ഉത്തരം ആയിരുന്നു. പിന്നിട് എപ്പോളോ അവൾ അവനെ സ്വയം മറക്കുകയായിരുന്നു അല്ലെങ്ങിൽ അവൾ സ്വയം മറക്കാൻ ആഗ്രഹിക്കുക ആയിരുന്നു എന്ന് പറയുന്നതാകും ഉച്ചിതം. 


ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഇരിക്കുന്നതിനു ഇടയിൽ ആരോ അവളെ വന്നു തട്ടുന്നത് പോലെ തോന്നി , അവൾ നോക്കി ആ കുട്ടി അവളോട്‌ പറഞ്ഞു മാഡം തങ്ങളെ വേദിയിലേക്ക് വിളിക്കുന്നു. അവൾ അവിടെ നിന്നും എഴുന്നേറ്റു ആ വേദിയിലേക്ക് നടന്നു ആ വേദിയുടെ പടവുകൾ കയറുംപോളും അവൾ ആ ഓർമകളിൽ നിന്നും പടി ഇരങ്ങിയിട്ടുണ്ടായിരുന്നില്ല. അവൾ അവിടെ ചെന്നു പുരസ്‌കാരം മേടിക്കാൻ നിൽക്കുമ്പോൾ അയാൾ അവളുടെ മുന്നിലേക്ക്‌ കടന്നു വന്നു. അവൾ അയാളെ തന്നെ നോക്കി കൊണ്ട് നിന്നു. അയാൾ ആ പുരസ്കാരം അവൾക്കു നൽകി തനിക്കു തിരെ പരിചയം ഇല്ലാതെ താൻ ആദ്യം ആയി കാണുന്ന ഒരലോടെന്നവണ്ണം അയാൾ അവളോട്‌ എന്തൊക്കെയോ സംസരിക്കുനുണ്ടായിരുന്നു. അവൾ അപ്പോളും ഒന്നും മിണ്ടാതെ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു.


അവൾ ഒന്നും സംസാരിക്കാതെ തൻറെ സീറ്റിൽ വന്നു ഇരുന്നു. അവൾ ആ ചടങ്ങ് കഴിഞ്ഞു ആ വേദിക്ക് പുറത്തിറങ്ങുമ്പോൾ അയാൾ അവളെയും കാത്തു പുറത്തു നില്പ്പുണ്ടായിരുന്നു. മഴയുടെ ശക്‌തി വല്ലാതെ അധിക്രമിച്ചിരുന്നു അപ്പോഴേക്കും. അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു. കാറ്റിന്റെ ശക്തിയിൽ ആ മഴ തുള്ളികൾ അവളുടെ ദേഹത്ത് ചെറുതായി പതിക്കുനുണ്ടായിരുന്നു. അയാൾ അവളുടെ മുന്നിൽ വന്നു. എന്തോ അയാള്ക്ക് സംസാരിക്കാൻ ഉള്ളത് പോലെ അവൾക്കു തോന്നി. അയാൾ പറഞ്ഞു തുടങ്ങും പോഴേക്കും ആരോ അവളുടെ പിന്നിൽ നിന്നു അവളെ തന്റെ ദേഹത്തേക്ക് ചേർത്ത് പിടിക്കുന്നത്‌ അവൻ കണ്ടു. അവൾ അവന്റെ മുഖത്തേക്ക് എന്താ പറയാനുള്ളത് എന്നതു പോലെ നോക്കി. അവൻ ഒന്നും മിണ്ടാതെ അവളുടെ മുന്നിൽ നില്ക്കുന്നത് കണ്ടു അവൾ തൻറെ കൂടെ ഉണ്ടായിരുന്ന ആ മനുഷ്യനെ അയാൾക്കു പരിചയ പെടുത്തി തൻറെ ഭര്‍ത്താവ് ആണ് എന്നു. അവൻ ഒരു നിമിഷം തൻറെ കണ്ണടച്ചു ഒന്നും മിണ്ടാത്തെ നിന്ന് അപ്പോഴേക്കു അവളുടെ ഭര്‍ത്താവ് അവളോട്‌ പറഞ്ഞു ഞാൻ കാർ എടുത്തിട്ട് വരാം എന്നു. തൻറെ ഭര്‍ത്താവ് നടക്കാൻ തുടങ്ങുമ്പോഴേക്കും അവൾ അയാളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ഈ മഴയത്ത് അവൾക്കു നടക്കണം എന്നു. അവൾ തന്റെ ഭര്‍ത്താവിൻറെ കൂടെ ആ മഴയിലേക്ക്‌ നടന്നു തുടങ്ങുമ്പോൾ. അവൻ അറിയാതെ പണ്ട് തൻറെ കൈയിൽ മുറുകെ പിടിച്ചു നടന്ന അവളുടെ ചിത്രം ഓർമ്മയിൽ വന്നു. ഒന്നു തിരികെ വിളിക്കാൻ പോലും കഴിയാതെ അവൻ അവളെയും നോക്കി നിന്നു. അവൻ അറിയാതെ അവളുടെ ശബ്ദംഅവൻറെ കാതിൽമുഴങ്ങുന്നതു പോലെ അവനു തോന്നി അവൾ പണ്ടു പറഞ്ഞ വക്കുകൾ. ഈ മഴയത്തു നിന്റെ കൈയിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ ഒരു ആത്മവിശ്വാസം തോനുന്നുണ്ട എന്തും നേരിടാൻ ഉള്ള ഒരു ആത്മവിശ്വാസം. ഇന്നു തൻറെ അടുത്തു നിന്നു ഒന്നും മിണ്ടാതെ അവൾ ആ മഴയിലേക്ക്‌ നടന്നു നിങ്ങുംപോളും ആ ആത്മവിശ്വാസം അവളുടെ കൂടെ ഉള്ളത് പോലെ അവനു തോന്നി